Posts

Showing posts from July, 2024

പയ്യന്നൂർ യാത്ര

'' ഒരു ദിവസം രാവിലെ ഞാനും അച്ഛനും അമ്മയും കാത്തുവും പയ്യന്നൂരിലേക്ക് പുറപ്പെട്ടു.സുബ്രഹ്മണ്യസ്വാമി അമ്പലത്തിൽ പോകാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്.അവിടെ എത്തിയതും ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഒരു ബിസ്ക്കറ്റ് കഴിച്ചു വാങ്ങിയതല്ലായിരുന്നു.ഞങ്ങൾ പോകുമ്പോൾ കൊണ്ടുപോയത് ആയിരുന്നു.അവിടുന്ന് ഞങ്ങൾ അമ്പലത്തിലേക്ക് പോയി അമ്പലത്തിൽ തൊഴുതു കഴിഞ്ഞപ്പോൾ  കാത്തൂന് മാളിൽ പോകണം എന്നു പറഞ്ഞു.അതിനാൽ ഞങ്ങൾ പയ്യന്നൂർ മാളിലേക്ക് പോയി. ഞങ്ങൾ അച്ഛമ്മയുടെ അടുത്തേക്ക് പോയി. അതുകഴിഞ്ഞ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.പിന്നെ മാവേലി എക്സ്പ്രസ്സിന് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങിയതും ട്രെയിൻ പുറപ്പെട്ടു. അപ്പോൾ കുറെ ആൾക്കാർ ട്രെയിനിൽ വലിഞ്ഞു കയറുന്നുണ്ടായിരുന്നു. ട്രെയിനിൽ തീരെ സ്ഥലം ഇല്ല. അതുകൊണ്ട് പലരും ഡോറിൽ തൂങ്ങി കിടക്കുകയായിരുന്നു. ട്രെയിനിന്റെ സ്പീഡ് കൂടി. ആൾക്കാർ അതിൽ എന്നെ കേറ്റന്ന് വിളിച്ചുപറയുന്നു. തിരക്കല്ലേ അടുത്ത മിന്നൽ ഇല്ലേ അതിൽ പോകാം എന്ന്. പക്ഷേ അവർ കേൾക്കാതെ കയറി. ഞങ്ങളുടെ ആൾട്ടോ കാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു സൂക്ഷിക്കാൻ കൊടുത്തതായിരുന്നു.ഞങ്...

മൂകാംബിക യാത്ര

" ഒരു ദിവസം ഞാനും കാത്തുവും മൂകാംബിക പോവാൻ പയ്യന്നൂർ പോയി.ഞാൻ അവിടെ എത്തി അച്ഛൻറെ പെട്ടിയിൽ കയറി കളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചു. രാവിലെ ഞാനും അച്ഛനും കാത്തുവും ട്രെയിനിൽ പോയി.കൂടെ ചെറിയമ്മമാരും ഏച്ചിയും ഏട്ടനും അച്ഛമ്മയും ഉണ്ടായിരുന്നു. മംഗലാപുരത്ത് ചായ കുടിച്ചു.മുട്ടായി കഴിച്ചു. കുറേ ഫോട്ടോയെടുത്തു.പിന്നെ വേറെ ഒരു ട്രെയിനിൽ കയറി. ബൈന്ദൂർ എത്താ ഞങ്ങൾ ഇറങ്ങി. ടാക്സിയിൽ മൂകാമ്പികയിലേക്ക് പോയി. റൂമിലേക്ക് പോയി.കുറെ കളിച്ചു.പിന്നെ അമ്പലത്തിലേക്ക് പോയി.അമ്പലത്തിലേക്ക് രണ്ടുപ്രാവശ്യം പോയിരുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കഴിഞ്ഞതും ഞങ്ങൾ തിരിച്ച് ട്രെയിനിൽ കയറി.പക്ഷേ തിരിച്ചുവരുമ്പോൾ ട്രെയിൻ മാറിക്കേറേണ്ടി വന്നില്ല.അതുകൊണ്ട് ഞാൻ കുറെ കളിച്ചു ചോദ്യങ്ങൾ. കടംകഥയൊക്കെ ചോദിച്ചു കളിച്ചു. എല്ലാവരും പയ്യന്നൂർ ഇറങ്ങി ഞാനും അച്ഛനും കാത്തുവും മാത്രം കൊയിലാണ്ടി വന്നിറങ്ങി കൊയിലാണ്ടിയിൽ ഒരു ഓട്ടോയിൽ കയറി തിരിച്ചു വീട്ടിൽ എത്തി.  വീട്ടിലെത്തുമ്പോൾ അമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഹോം സ്റ്റേ വയനാട്

" ഒരു ദിവസം രാവിലെ എട്ടുമണിക്ക് സ്നേഹിതൻ ട്രാവലറിൽ ഞങ്ങൾ വയനാട്ടിലേക്ക് പോയി. അമ്മയുടെ സ്കൂളിലെ ടീച്ചർമാരോടൊപ്പമാണ് പോയത്. കുറച്ചു ദൂരം എത്തിയപ്പോൾ ഞങ്ങൾ വൈറ്റ് ഹൗസ് എന്ന ഹോട്ടലിൽ കയറി അവിടുന്ന് പൊറോട്ടയും കടലക്കറിയും കഴിച്ചു.ട്രാവലറിൽ മണിപ്പാറയിൽ പോയി.അതുകഴിഞ്ഞ് കാരപ്പുഴ ഡാമിൽ പോയി.പിന്നെ റീബോട്ടിൽ കളിച്ചു പിന്നെ റിസോർട്ടിൽ കളിച്ചു പിന്നെ  കുളിച്ചു ചായ കുടിച്ചു. രാത്രി  ക്യാമ്പ് ഫയർ ഉണ്ടായിരുന്നു.അതിനു ഞാൻ ഇല്ലായിരുന്നു ഞാൻ ഉറങ്ങി. "

ക്രിക്കറ്റ്

 "എനിക്ക് രണ്ടാമത് ഇഷ്ടപ്പെട്ട കളിയാണ് ക്രിക്കറ്റ്അച്ഛന് ഭയങ്കര ക്രിക്കറ്റ് ഭ്രാന്താണ്. എപ്പോഴും എന്നെക്കൊണ്ട് ക്രിക്കറ്റ് കളിപ്പിക്കും. ഞാൻ കളിക്കും.ആദ്യത്തെ ബോളിൽ തന്നെ ഔട്ടായി കരഞ്ഞു പോകും.എന്നെപ്പോലെ തന്നെയാണ് കാത്തു.ഞാൻ ക്രിക്കറ്റ് കളിച്ചു കഴിഞ്ഞാൽ ഞാൻ സൈക്കിൾ ഓടിക്കാൻ പോകും." 

ഫുട്ബോൾ

 " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബോൾ.ഫുട്ബോൾ കാല് കൊണ്ടാണ് കളിക്കുക.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ കളിക്കാരൻ റൊണാൾഡോ " "കഴിഞ്ഞ ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ ഞങ്ങൾ വില്ലയിൽ എല്ലാവരും കൂടി പ്രൊജക്ടർ വെച്ചാണ് കണ്ടത്. കളി അർജൻറീനയും ഫ്രാൻസും തമ്മിൽ ആയിരുന്നു." " ഞങ്ങൾ പ്രവചന മത്സരം വച്ചിരുന്നു. മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി.അർജൻ്റീന ആദ്യം രണ്ടു ഗോളടിച്ചു. ഫ്രാൻസ് തിരിച്ചടിച്ചു. പെനാൽറ്റിയിൽ അച്ഛന്‍ ജയിച്ചു.പക്ഷേ അച്ഛൻ ട്രോഫി കാത്തുവിന് കൊടുത്തു." "എമ്പാപ്പെ, മെസ്സിയെ അടിച്ചു കൊല്ലാത്തതു ഭാഗ്യം !!! "